Wednesday, February 24, 2016

ഗീതാധ്യാനം -ആമുഖം-

ഗീതാധ്യാനം 
1
പാര്ത്ഥായ പ്രതിബോധിതാം ഭഗവതാം നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്ഷിണീം ഭഗവതീ മഷ്ടാദശാധ്യായിനീം
അംബ ത്വാമനു സന്ധധാമി ഭഗവദ് ഗീതേ ഭവദ്വേഷിണീം
(പാര്ത്ഥന് ഭഗവാന് നേരിട്ട് സ്വയം ഉപദേശിച്ചതും
പുരാണമുനിയായ വേദവ്യാസന് മഹാഭാരതത്തിന്റെ മദ്ധ്യത്തില് കോര്ത്തതും അദൈതമായ അമൃതം വര്ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളുള്ളതുമായ ഭഗവത് ഗീതേ! അമ്മേ! സംസാരനശിനിയായ അവിടുത്തെ ഞാന് ധ്യാനികുന്നു)
2
നമോ/സ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായ തപത്രനേത്ര
യേന ത്വയാ ഭാരത തൈലപൂര്ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ
(വ്യാസമഹര്ഷിക്കു നമസ്ക്കാരം, അത്ര ബുദ്ധിമാനും; വിടര്ന്ന താമരപ്പൂവിന്റെ ഇതളുകള് പോലുള്ള കണ്ണുകളുള്ളവനും മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിന് വെളിച്ചം പകര്ന്നവനുമായ..)
3
പ്രപന്ന പാരിജാതായ തോത്ര വേത്രൈക പാണയേ
ജ്ഞാന്മുദ്രായ കൃഷ്ണായ ഗീതാമൃത ദുഹേ നമഃ
(ശരണാര്ത്ഥികളുടെ അഭിലാക്ഷങ്ങളെല്ലാം നിറവേറ്റുന്നവനും
ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാന്മുദ്ര പിടിച്ചവനും, ഗീതാമൃതം കറന്നവനുമായ ഭഗവാന് ശ്രീകൃഷ്ണനു നമസ്കാരം)
4
സര്വോപനിഷ്ദോ ഗാവോ ദോഗ്ദ്ധാ ഗോപാല നന്ദനഃ
പാര്ഥോ വത്സഃ സുധീര് ഭോക്താ ദുഗ്ദ്ധം ഗീതാമൃതം മഹത്
(എല്ലാ ഉപനിഷ്ത്തുക്കളും പശുവും, കറവക്കാരന് ശ്രീകൃഷ്ണനും;
പശുക്കിടാവ് അര്ജ്ജുനനും, പാല് ഗീതാമൃതവും. അതു ഭുജിക്കുന്നവര് ബുദ്ധിമാന്മാരാകുന്നു.)
5
വസുദേവ സുതം ദേവം കസ ചാണൂര മര്ദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
(വസുദേവന്റെ പുത്രനും, കംസ ചാണൂരന്മാരെ വധിച്ചവനും;
ദേവകിയ്ക്കു പരമാനന്ദം നല്കുന്നവനും ജഗദ്ഗുരുവുമായ ഭഗവാന് ശ്രീകൃഷ്ണനു വന്ദനം)
6
ഭീഷ്മ ദ്രോണ തടാ ജയദ്രഥ ജലാ ഗാന്ധാര നീലോപലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ കര്ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്ണ ഘോരമകരാ ദുര്യോധനാ വര്ത്തിനീ
സോത്തീര്ണാ ഖലു പാണ്ഡവൈ രണനദീ കൈവര്ത്തകഃ കേശവഃ
(ഭീഷ്മര്, ദ്രോണന് എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും , ഗാന്ധാരനെന്ന കറുത്ത പാറയും ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികരണ്ണന് എന്നീ ഭയങ്കര സ്രാവുകളും, ദുര്യോധനന് എന്ന ചുഴിയും കൊണ്ട് ഇറങ്ങാന് വയ്യാത്ത പടക്കളമാകുന്ന പെരും പുഴ, കടത്തുകാരനായ
ഭഗവാന്റെ കനിവു മാത്രം കൊണ്ട് ആ പാണ്ഡവന്മാര് കടന്നു കര പറ്റി)
7
പാരാശര്യ വചഃ സരോജ മമലം ഗീതാര്ഥ ഗന്ധോത്കടം
നാനാഖ്യാനക കേസരം ഹരികഥാ സംബോധനാ ബോധിതം
ലോകേ സജ്ജന ഷട്പദൈ രഹരഹഃ പേപീയമാനം മുദാ
ഭൂയാല്‍ ഭാരത പങ്കജം കലിമല പ്രധ്വംസി നഃ ശ്രേയസേ
(പരാശരമുനിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നുനില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള് ദിവസവും വന്നു തേന് കുടിക്കുന്നതുമായ, മഹാ ഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ. )
8
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദ മാധവം
ഊമ ധാരാളം സംസാരിക്കുന്നവനാകുന്നതും, മുടന്തന് മല കയറുന്നതും ആരുടെ കൃപയാലാണോ, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന് വന്ദിക്കുന്നു)
9
യം ബ്രഹ്മാ വരുണേന്ദ്ര രുദ്ര മരുതഃ സ്തുന്വന്തി ദിവൈഃ സ്തവൈഃ
വേദൈഃ സാംഗ പദക്രമോപനിഷദൈര് ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിത തദ്ഗതേന മനസാ പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാ സുരഗണാ ദേവായ തസ്മൈ നമഃ
(യാതൊരു ദേവനെയാണോ ബ്രഹ്മാവ്, വരുണന്, രുദ്രന്, വായു എന്നിവര് ദിവ്യങ്ങളായ സ്തവങ്ങളാല് സ്തുതിക്കുന്നത്, സാമഗാനം ചെയ്യുന്നവര് ആരെക്കുറിച്ചാണോ വേദോപനിഷത്തുക്കളുടെ പദക്രമപാഠങ്ങളാല് പാടുന്നത്; ധ്യാനത്തില് തദ്ഗതമനസ്കരായ യോഗികള് ആരെയാണോ ദര്ശിക്കുന്നത്, ആരുടെ മഹത്വമാണോ ദേവന്മാരും അസുരന്മാരും അറിയാത്തത്, ആ ദേവനെ ഞാന് നമസ്കരിക്കുന്നു.)


----

ആമുഖം
ധര്‍മ്മപുത്രരും പാണ്ഡുവും സഹോദരന്മാരാണ്. ധര്‍മ്മപുത്രര്‍ക്ക് കാഴ്ചശേഷിയില്ലാത്തതിനാല്‍ പാണ്ഡുവിനെ രാജാവാക്കുന്നു. പിന്നീട് പാണ്ഡുവിന്റെ മരണശേഷം അന്ധനാണെങ്കിലും ധൃതരാഷ്ട്രര്‍ തന്നെ രാജാവായി തുടരുന്നു,, ഭീഷ്മപിതാമഹന്റെ പിന്‍ബലത്തോടെ.
പാണ്ഡുവിന്‌ അഞ്ചു പുത്രന്മാരും ധൃതരാഷ്ട്രര്‍ക്ക് നൂറു പുത്രന്മാരും ആണ്. പാണ്ഡുപുത്രന്മാര്‍ (ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജ്ജുനന്‍, നകുലന്‍, സഹദേവന്‍) സത്സ്വഭാവികളും ധര്‍മ്മം പുലര്‍ത്തുന്നവരും ആണ്. എന്നാല്‍ ധൃതരാഷ്ട്രപുത്രന്മാര്‍ (ദുര്യോധനന്‍ ദുശ്ശാസനന്‍ തുടങ്ങിയവര്‍) അധര്‍മ്മികളും ദുസ്വഭാവികളുമായാണ് വളരുന്നത്.
ഈ നൂറ്റഞ്ചുപേരില്‍ ഏറ്റവും മൂത്തത് ധര്‍മ്മപുത്രര്‍ ആകയാല്‍ ന്യായമായും അടുത്ത രാജ്യാവകാശി ധര്‍മ്മപുത്രര്‍ ആണ്. അദ്ദേഹം അതിനു ഉത്തമയോഗ്യനും ആണ്. എന്നാല്‍ ദുര്യോധനന് ഇത് ഉള്‍ക്കൊള്ളാനാകുന്നില്ല.
തുടര്‍ന്ന് പരസ്പര സ്പര്‍ദ്ധ വളരുന്നു. ദുര്യോധനന്‍ പാണ്ഡവരെ നശിപ്പിക്കാനായി പല ക്രൂരതകളും ചെയ്യുന്നുണ്ട്. പാണ്ഡവര്‍‌ക്കുള്ളതെല്ലാം കൊള്ളയടിക്കലായിരുന്നു ദുര്യോധനന്റെ വെറി. ഒടുവില്‍ അവര്‍ സ്വന്തമായി പടുത്തുയര്‍ത്തിയ ഇന്ദ്രപ്രസ്തവും കള്ള ചൂതിലൂടെ കൈക്കലാക്കി, പാഞ്ചാലിയെ അധിഷേപിച്ച്, എല്ലാവരെയും അരക്കില്ലത്തില്‍ കുടുക്കി തീവച്ചു നശിക്കാന്‍ ശ്രമിച്ചു, കാട്ടില്‍ അഞ്ജാതവാസത്തിനയച്ചു, അങ്ങിനെ ഒരുപാടുവിധത്തില്‍ അവരെ ദ്രോഹിച്ചു. ദൈവസഹായത്താല്‍ അവര്‍ എല്ലാറ്റില്‍ നിന്നും രക്ഷപ്പെടുന്നു. ഒടുവില്‍ ദുര്യോധനന്റെ അധര്‍മ്മത്തിന് അതിരില്ലാത്ത അവസ്ഥയില്‍, യുദ്ധം ചെയ്യാതെ നിവര്‍ത്തിയില്ലാത്ത നില വന്നപ്പോഴാണ് ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുദ്ധം തുടങ്ങുന്നത്.
അദ്ദേഹം തന്നെ ഗീതയുടെ നാലാം ഭാഗത്തില്‍ എല്ലാം സംഭവിക്കുന്നത് അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം ആണെന്നു പറയുന്നുണ്ട്.
“യദാ യദാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്കൃതാം
ധര്‍മ്മസംസ്താപനാര്‍ത്ഥായേ
സംഭവാമി യുഗേ യുഗേ“
എന്ന് അദ്ദേഹം തന്നെ ഭഗവത്ഗീതയില്‍ പറയുന്നുണ്ട്.
ധര്‍മ്മത്തിന് നാശവും അധര്‍മ്മത്തിന് വിജയവും ഉണ്ടാകുമ്പോള്‍,
ലോകരക്ഷയ്ക്കായി, ധരമ്മം പുനഃസ്ഥാപിക്കാനായി അദ്ദേഹം
വീണ്ടും വീണ്ടും ജനിക്കുന്നു എന്ന്. ( മഹാവിഷ്ണുവിന് പല അവതാരങ്ങള്‍ ഉണ്ടല്ലൊ, പ്രധാനമായും പത്ത്.)
ശ്രീകൃഷ്ണന്‍ പാണ്ഡവരുടെ അമ്മ കുന്തീദേവിയുടെ സഹോദരപുത്രന്‍ ആണ്. ശ്രീകൃഷ്ണന്‍ പണ്ഡവപക്ഷത്താണ്. കാരണം പാണ്ഡവരാണ് ധര്‍മ്മത്തിന്റെ പക്ഷത്ത് എന്നതുകൊണ്ടു തന്നെ. 
ദ്വാരകാനാഥനായ ശ്രീകൃഷ്ണന്റെ പടകളെ മുഴുവന്‍ ദുര്യോധനന്‍ ചോദിച്ചു വാങ്ങി. ശ്രീകൃഷ്ണന്‍ മാത്രമാണ് അര്‍ജ്ജുനന്റെ പക്ഷം.
അര്‍ജ്ജുനന് ശ്രീകൃഷ്ണനില്‍ അത്രയ്ക്ക് വിശ്വാസം ആയിരുന്നു. തനിക്ക് ശ്രീകൃഷ്ണന്‍ മാത്രം മതി എന്ന് അര്‍ജ്ജുനന്‍ ധരിച്ചു.
അങ്ങിനെ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റ് തേരാളിയായി തേര്‍ തെളിച്ച് യുദ്ധത്തടത്തില്‍ എത്തുന്നു.
അവിടെ വച്ച് തന്നോട്‌ യുദ്ധത്തില്‍ എതിര്‍ക്കാനായി നില്‍ക്കുന്ന സ്വജങ്ങളെ കണ്ട് അര്‍ജ്ജുനന്‍ തളര്‍ന്നു..

No comments:

Post a Comment