അര്‍ജ്ജുന ഉവാച:
അങ്ങു പറഞ്ഞ ആ ബ്രഹ്മം, അദ്ധ്യാത്മം, കര്‍മ്മം, അധിഭൂതം, അധിദൈവം എന്നീ പദങ്ങളുടെ അര്‍ത്ഥമെന്താണ്? അവന്‍ ഇതില്‍ എങ്ങനെയിരിക്കുന്നു? യോഗികള്‍ ദേഹബന്ധം വിടുമ്പോള്‍ അങ്ങയെ എങ്ങനെ അറിയും?
8-1
ഉത്കൃഷ്ടവും നാശരഹിതവുമായ വ്യാപകവസ്തുവെയാണ് ഇവിടെ ബ്രഹ്മമെന്നു പറഞ്ഞിട്ടുള്ളത്. ദേഹം കൊണ്ട് പരിച്ഛിന്നമായ പ്രത്യഗാത്മാവിനെയാണ് ഇവിടെ അദ്ധ്യാത്മമെന്ന് പറഞ്ഞിട്ടുള്ളത്. സൃഷ്ടിവ്യാപാരത്തെയാകുന്നു കര്‍മ്മമെന്നു പറയുന്നത്. അത് ഭൂത ഭൌതിക വസ്തുക്കളുടെ ഉത്പ്ത്തിക്കു കാരണവുമാകുന്നു.
8-2
3?
അല്ലയോ പുരുഷശ്രേഷ്ഠ, പ്രാണികളുടെ എന്നും നശിച്ചുകൊണ്ടിരിക്കുന്ന ദേഹാദിപദാര്‍ത്ഥങ്ങളാണെന്നാണ് അധിഭൂതത്തിന്റെ അര്‍ത്ഥം. അധിദൈവമെന്നത് ഹിരണ്യഗര്‍ഭനാണ്. ദേഹാഭിമാനികളുടെ ഈ ദേഹത്തില്‍ അധിയജ്ഞനായിട്ടിരിക്കുന്നത് ഞാന്‍ തന്നെയാണ്.
8-4
മരണസമയത്ത് എന്നെത്തന്നെയോര്‍ത്തുകൊണ്ട് ശരീരം വിടുന്നവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു. അതില്‍ സംശയിക്കേണ്ട.
8-5
അല്ലയോ അര്‍ജ്ജുന, ഏതൊരു ഭാവത്തെ ചിന്തിച്ചുകൊണ്ടാണോ ദേഹം വെടിയുന്നത്, എപ്പോഴും ആ ഭാവത്തെത്തന്നെ ചിന്തിച്ചതിന്റെ ഫലമായി അവന്‍ ആ ഭാവത്തെ(രൂപത്തെ)ത്തന്നെ പ്രാപിക്കുന്നു.
8-6
അതുകൊണ്ട് എപ്പോഴും എന്നെ ഓര്‍ക്കുക. കര്‍ത്തവ്യകര്‍മ്മം ചെയ്യുക. അങ്ങനെ എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ചിട്ടുള്ള നീ എന്നെത്തന്നെ പ്രാപിക്കും. അതില്‍ സംശയമില്ല.
8-7
മുന്‍പറഞ്ഞ അഭ്യാസക്രമമാകുന്ന യോഗത്തോടുകൂടിയതും മറ്റൊന്നിനെ ഓര്‍ക്കാത്തതുമായ ഏകാഗ്രമായ മനസ്സുകൊണ്ട്, സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നതും നിരതിശയവുമായ പുരുഷനെ, പരമാത്മാവിനെ, ധ്യാനിച്ചുകൊണ്ടിരിക്കുന്നവന്‍ ആ പുരുഷനെത്തന്നെ പ്രാപിക്കുന്നു.
8-8
എല്ലാറ്റിന്റേയും ഉള്‍തത്ത്വമറിയുന്നവനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും,
അതിസൂക്ഷ്മവസ്തുക്കളേക്കാള്‍ സൂക്ഷ്മരൂപനും, എല്ലാറ്റിന്റേയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോടുകൂടിയവനും, അജ്ഞാനാന്ധകാരത്തില്‍ നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്വലിക്കുന്നവനുമായവനെ:
മരണ സമയത്തു ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടുംകൂടി ഭൂമദ്ധ്യത്തില്‍ വേണ്ടവണ്ണം പ്രാണനെ ആവേശിപ്പിച്ച് അനുസ്മരിക്കുമോ , അവന്‍ ആ ദിവ്യനായ പരമപുരുഷനെ തന്നെ പ്രാപിക്കുന്നു.
8-9; 8-10
8-1
ഉത്കൃഷ്ടവും നാശരഹിതവുമായ വ്യാപകവസ്തുവെയാണ് ഇവിടെ ബ്രഹ്മമെന്നു പറഞ്ഞിട്ടുള്ളത്. ദേഹം കൊണ്ട് പരിച്ഛിന്നമായ പ്രത്യഗാത്മാവിനെയാണ് ഇവിടെ അദ്ധ്യാത്മമെന്ന് പറഞ്ഞിട്ടുള്ളത്. സൃഷ്ടിവ്യാപാരത്തെയാകുന്നു കര്‍മ്മമെന്നു പറയുന്നത്. അത് ഭൂത ഭൌതിക വസ്തുക്കളുടെ ഉത്പ്ത്തിക്കു കാരണവുമാകുന്നു.
8-2
3?
അല്ലയോ പുരുഷശ്രേഷ്ഠ, പ്രാണികളുടെ എന്നും നശിച്ചുകൊണ്ടിരിക്കുന്ന ദേഹാദിപദാര്‍ത്ഥങ്ങളാണെന്നാണ് അധിഭൂതത്തിന്റെ അര്‍ത്ഥം. അധിദൈവമെന്നത് ഹിരണ്യഗര്‍ഭനാണ്. ദേഹാഭിമാനികളുടെ ഈ ദേഹത്തില്‍ അധിയജ്ഞനായിട്ടിരിക്കുന്നത് ഞാന്‍ തന്നെയാണ്.
8-4
മരണസമയത്ത് എന്നെത്തന്നെയോര്‍ത്തുകൊണ്ട് ശരീരം വിടുന്നവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു. അതില്‍ സംശയിക്കേണ്ട.
8-5
അല്ലയോ അര്‍ജ്ജുന, ഏതൊരു ഭാവത്തെ ചിന്തിച്ചുകൊണ്ടാണോ ദേഹം വെടിയുന്നത്, എപ്പോഴും ആ ഭാവത്തെത്തന്നെ ചിന്തിച്ചതിന്റെ ഫലമായി അവന്‍ ആ ഭാവത്തെ(രൂപത്തെ)ത്തന്നെ പ്രാപിക്കുന്നു.
8-6
അതുകൊണ്ട് എപ്പോഴും എന്നെ ഓര്‍ക്കുക. കര്‍ത്തവ്യകര്‍മ്മം ചെയ്യുക. അങ്ങനെ എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ചിട്ടുള്ള നീ എന്നെത്തന്നെ പ്രാപിക്കും. അതില്‍ സംശയമില്ല.
8-7
മുന്‍പറഞ്ഞ അഭ്യാസക്രമമാകുന്ന യോഗത്തോടുകൂടിയതും മറ്റൊന്നിനെ ഓര്‍ക്കാത്തതുമായ ഏകാഗ്രമായ മനസ്സുകൊണ്ട്, സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നതും നിരതിശയവുമായ പുരുഷനെ, പരമാത്മാവിനെ, ധ്യാനിച്ചുകൊണ്ടിരിക്കുന്നവന്‍ ആ പുരുഷനെത്തന്നെ പ്രാപിക്കുന്നു.
8-8
എല്ലാറ്റിന്റേയും ഉള്‍തത്ത്വമറിയുന്നവനും, പണ്ടേയുള്ളവനും, ജഗന്നിയന്താവും,
അതിസൂക്ഷ്മവസ്തുക്കളേക്കാള്‍ സൂക്ഷ്മരൂപനും, എല്ലാറ്റിന്റേയും താങ്ങും, മനസ്സുകൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്ത രൂപത്തോടുകൂടിയവനും, അജ്ഞാനാന്ധകാരത്തില്‍ നിന്നകന്ന് ആദിത്യനെപ്പോലെ ഉജ്വലിക്കുന്നവനുമായവനെ:
മരണ സമയത്തു ഇളക്കമറ്റ മനസ്സോടെ ഭക്തിയോടും യോഗബലത്തോടുംകൂടി ഭൂമദ്ധ്യത്തില്‍ വേണ്ടവണ്ണം പ്രാണനെ ആവേശിപ്പിച്ച് അനുസ്മരിക്കുമോ , അവന്‍ ആ ദിവ്യനായ പരമപുരുഷനെ തന്നെ പ്രാപിക്കുന്നു.
8-9; 8-10
വേദതത്ത്വങ്ങള്‍ അറിയാവുന്നവര്‍ നാശരഹിതമെന്നു പറയുന്നതും
രാഗദ്വേഷാദികള്‍ നിശ്ശേഷം വെടിഞ്ഞ് യതികള്‍ പ്രാപിക്കുന്നതും
ബ്രഹ്മചര്യാനുഷ്ഠാനം കൊണ്ട് സമ്പാദിക്കാനാഗ്രഹിക്കുന്നതുമായ
ആ പരമപദത്തെ നിന്നോടു ഞാന്‍ ചുരുക്കി പറയാം
രാഗദ്വേഷാദികള്‍ നിശ്ശേഷം വെടിഞ്ഞ് യതികള്‍ പ്രാപിക്കുന്നതും
ബ്രഹ്മചര്യാനുഷ്ഠാനം കൊണ്ട് സമ്പാദിക്കാനാഗ്രഹിക്കുന്നതുമായ
ആ പരമപദത്തെ നിന്നോടു ഞാന്‍ ചുരുക്കി പറയാം
8-11
ഇന്ദ്രിയങ്ങളെല്ലാം (വിഷയങ്ങളില്‍ നിന്ന്) പ്രത്യാഹരിച്ച്,
മനസ്സിനെ ഹൃദയത്തില്‍ ഉറപ്പിച്ച്,
പ്രാണനെ മൂര്‍ദ്ധാവില്‍ (ഭൂമദ്ധ്യത്തില്‍) കൊണ്ടുപോയി നിര്‍ത്തി,
യോഗധാരണ ചെയ്ത്,
ഏകാക്ഷരമായ ഓംകാരത്തെ ദീര്‍ഘമായുച്ചരിച്ച്,
എന്നെ ധ്യാനിച്ചുകൊണ്ട്
ജീവന്‍ വെടിയുന്നവന്‍
പരമപദത്തെ പ്രാപിക്കുന്നു
8-12-; 8-13
edit
rearrange
ഇന്ദ്രിയങ്ങളെല്ലാം (വിഷയങ്ങളില്‍ നിന്ന്) പ്രത്യാഹരിച്ച്,
മനസ്സിനെ ഹൃദയത്തില്‍ ഉറപ്പിച്ച്,
പ്രാണനെ മൂര്‍ദ്ധാവില്‍ (ഭൂമദ്ധ്യത്തില്‍) കൊണ്ടുപോയി നിര്‍ത്തി,
യോഗധാരണ ചെയ്ത്,
ഏകാക്ഷരമായ ഓംകാരത്തെ ദീര്‍ഘമായുച്ചരിച്ച്,
എന്നെ ധ്യാനിച്ചുകൊണ്ട്
ജീവന്‍ വെടിയുന്നവന്‍
പരമപദത്തെ പ്രാപിക്കുന്നു
8-12-; 8-13
edit
rearrange
ക്ഷരാക്ഷരബ്രഹ്മയോഗമെന്ന എട്ടാമദ്ധ്യായം കഴിഞ്ഞു.
വേദങ്ങള്‍, യജ്ഞങ്ങള്‍, തപസ്സുകള്‍, ദാനങ്ങള്‍ ഇവയെല്ലാം ചെയ്താല്‍ കിട്ടുന്ന പുണ്യം പരമാതമജ്ഞാനം ചെയ്തുകൊണ്ടിരിക്കുന്ന യോഗിക്ക് അത്യന്തം തുച്ഛമാകുന്നു. എന്തെന്നാല്‍ അവന്‍ സര്‍വ്വോത്കൃഷ്ടവും നിത്യവുമായ സ്ഥാനത്തെത്തിച്ചേരുന്നു.
8-28
അല്ലയോ അര്‍ജ്ജുന, ഈ രണ്ടു മാര്‍ഗ്ഗങ്ങളുടേയും നിലയറിയുന്ന ധ്യാനയോഗി
ഒരിക്കലും മോഹവശനാകുന്നില്ല. അതുകൊണ്ട് നീയും എല്ലായ്പോഴും എന്നില്‍ത്തന്നെ മനസ്സുറപ്പിച്ചുകൊണ്ടേയിരിക്കുക.
8-27
ഏതു മാര്‍ഗ്ഗത്തിലൂടെ ലക്ഷ്യത്തില്‍ ചെന്നു മടങ്ങുകയും മടങ്ങാതിരിക്കുകയും ചെയ്യുന്നുവോ ആ ശുക്ലകൃഷ്ണങ്ങളായ രണ്ടു മാര്‍ഗ്ഗങ്ങളും ലോകത്തിലെന്നുമുള്ളതാണ്.
8-26
കര്‍മ്മയോഗി ധൂമം, രാത്രി, കറുത്തപക്ഷം, ആറു മാസങ്ങളാകുന്ന ദക്ഷിണായനം ഇവയില്‍ അഭിമാനികളായ ദേവതകളിലൂടെ പോയി ചന്ദ്രനെ പ്രാപിച്ചു വീണ്ടും ഇവിടെത്തന്നെ മടങ്ങിവരുന്നു.
8-25
ബ്രഹ്മജ്ഞാനികളായ ജനങ്ങള്‍ അഗ്നി, ജ്യോതിസ്സ്, പകല്‍, വെളുത്തപക്ഷം, ആറുമാസങ്ങളാകുന്ന ഉത്തരായണം, ഇവയില്‍ അഭിമാനികളായ ദേവതകളെ സമീപിച്ച് ദേവതകളുടെ സ്ഥാനംവഴിക്ക് ബ്രഹ്മത്തെ പ്രാപിക്കുന്നു.
8--24
അല്ലയോ അര്‍ജ്ജുന, ഈ ലോകങ്ങള്‍ ഏതൊരുത്തന്റെ ഉള്ളില്‍ ഒരുങ്ങിയിരിക്കുന്നുവോ, അവയിലെല്ലാം ഏതൊരുത്തന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നുവോ ആ പരമാത്മാവിനെ മറ്റൊന്നില്‍ പതിയാത്ത
നിരതിശയപ്രേമധാരയാകുന്ന ഭക്തികൊണ്ടുമാത്രം പ്രാപിക്കാവുന്നതാണ്.
8-22
പരമകാരണമായ ആ അവ്യക്തത്തെ എന്നും നശിക്കാത്ത ബ്രഹ്മമാണെന്നു ശ്രുതികള്‍ പറയുന്നു. അതാണ് എല്ലാവരുടേയും പ്രാപ്യസ്ഥാനം. ആ സ്ഥാനത്തെത്തിയവര്‍ പിന്നീട് മടങ്ങിവരുന്നില്ല. അതാകുന്നു എന്റെ ഉത്കൃഷ്ടമായ സ്ഥാനം.
8-21
ആ അവ്യക്ത്പ്രകൃതിയില്‍നിന്നും ഭിന്നവും ഉത്കൃഷ്ടവുമായ ഇന്ദ്രിയവേദ്യമല്ലാത്ത ഒരു വസ്തു ഉണ്ട്. അത് എല്ലാ ഭൂതങ്ങളു നശിക്കുമ്പോഴും നശിക്കാതെ ഏകരസമായി നില്‍ക്കുന്നതാണ്.
8-20
ഹേ പാര്‍ത്ഥ, ഈ ഭൂതസമൂഹം തനെന്‍ അസ്വതന്ത്രമായി പിന്നെയും പിന്നെയും
ജനിക്കുകയും രാത്രിയുടെ ആരംഭത്തില്‍ ലയിക്കുകയും ചെയ്യുന്നു. പകല്‍ തുടങ്ങുമ്പോള്‍ ഉണ്ടാകുകയും ചെയ്യുന്നു.
8-19
ബ്രഹ്മാവിന്റെ പകല്‍ തുടങ്ങുമ്പോള്‍ വ്യക്തികളെല്ലാം അവ്യക്തത്തില്‍നിന്ന് വെളിപ്പെടുന്നു. അതുപോലെ രാത്രിയുടെ ആരംഭത്തില്‍ എല്ലാം അതേ ശരീരത്തില്‍ മറയുകയും ചെയ്യുന്നു.
8-18
ആയിരം മഹായുഗങ്ങള്‍ കൂടിയതാണ് ബ്രഹ്മാവിന്റെ ഒരു പകലും അതുപോലെ
രാത്രിയുമെന്നാണ് അഹോരാത്രതത്ത്വമറിയുന്നവര്‍ പറയുന്നത്.
8-17
അല്ലയോ അര്‍ജ്ജുന, ബ്രഹ്മലോകംവരെയുള്ള ഏതുലോകത്തില്‍ ചെന്നാലും നിശ്ചയമായും മടങ്ങേണ്ടിവരും. എന്നെ പ്രാപിച്ചവര്‍ക്കാകട്ടെ, പിന്നെ
ജനിക്കേണ്ടതായിവരുന്നില്ല. (അവര്‍ക്ക് പുനര്‍ജ്ജന്മമില്ല.)
816
ബ്രഹ്മാത്മബുദ്ധി ഉറച്ച് മുക്തരായ മഹാത്മാക്കള്‍ ദുഃഖങ്ങളുടെ ഇരിപ്പിടവും അനിത്യവുമായ ജന്മത്തെ വീണ്ടും സ്വീകരിക്കുന്നില്ല. കാരണം, അവര്‍ എന്നെ
പ്രാപിച്ചുകഴിഞ്ഞു.
8-15
No comments:
Post a Comment