പതിനഞ്ചാം അദ്ധ്യായം
പുരുഷോത്തമയോഗം
ശ്രീഭഗവാൻ പറഞ്ഞുഃ
സാധനളനുഷ്ഠിക്കുന്ന യോഗികൾ ആത്മാവിനെ തന്നിൽത്തന്നെ ഇരിക്കുന്നതായി കാണുന്നു. ആത്മാനാത്മവിവേചനം ഇല്ലാത്ത അവിവേകികൾ എത്രമാത്രം പ്രയത്നിച്ചാലും ആത്മതത്ത്വത്തെ ഗ്രഹിക്കാൻ സമർത്ഥരല്ല.
15-11
ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന ആദിത്യനിലുള്ള തേജസ്സും ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റെ തേജസ്സുതന്നെയാകുന്നുവെന്നറിഞ്ഞാലും.
15-12
ഞാൻ ഭൂമിയിൽ പ്രവേശിച്ച് ഓജസ്സുകൊണ്ടു ഭൂതങ്ങളെയെല്ലാം ധരിക്കുന്നു. അതുപോലെ, ഞാൻ തന്നെ രസമൂർത്തിയായ ചന്ദ്രനായിട്ട്, നെല്ല്, ഗോതമ്പ് മുതലായവയെ പോഷിപ്പിക്കുന്നു.
15-13
ഞാൻ ജഠരാഗ്നിയായി പ്രാണിദേഹത്തെ ആശ്രയിച്ച് പ്രാണാപാനങ്ങളോടുകൂടി നാലുവിധം അന്നങ്ങളേയും ദഹിപ്പിക്കുന്നു.
15-14
ഞാൻ എല്ലാ പ്രാണികളുടേയും ആത്മാവായിട്ട് അവരുടെ ഹൃദയത്തിലിരിക്കുന്നു. എന്നിൽനിന്നാണ് അവർക്ക് ഓർമ്മയും അറിവും മറവിയുമെല്ലാം ഉണ്ടാകുന്നത്. എല്ലാ വേദങ്ങളെക്കൊണ്ടും അറിയേണ്ടവൻ ഞാൻ തന്നെയാണ്. വേദാന്തത്തിന്റെ കർത്താവും വേദാർത്ഥത്തിന്റെ ജ്ഞാതാവും ഞാൻ തന്നെയാകുന്നു.
15-15
ക്ഷരം, അക്ഷരം, എന്നിങ്ങനെ രണ്ടു പുരുഷന്മാർ ഈ ലോകത്തിലുണ്ട്. അതിൽ ക്ഷരപുരുഷനാണ് എല്ലാ ഭൂതങ്ങളും; അക്ഷരപുരുഷനെ ജീവനെന്നും പറയുന്നു.
5-16
മൂന്നുലോകങ്ങളിലും പ്രവേശിച്ച് അവയെ ഭരിക്കുന്ന അവ്യയനായ ഈശ്വരൻ ഈ ക്ഷരാക്ഷരങ്ങളിൽനിന്നു വേറെതന്നെയാണ്. അവൻ പുരുഷോത്തമനെന്നു പറയപ്പെടുന്നു.
5-17
ഭൂതങ്ങളെയെല്ലാം അതിക്രമിച്ചുനിൽക്കുന്നതുകൊണ്ടും ജീവന്മാരേക്കാൾ ഉത്തമനാകയാലും ഞാൻ ലോകത്തിലും വേദത്തിലും പുരുഷോത്തമനെന്നു പ്രസിദ്ധമാണ്.
15-18
അല്ലയോ അർജ്ജുന, മേല്പറഞ്ഞപ്രകാരം വിവേചനംചെയ്തു ക്ഷരാക്ഷരങ്ങളിൽനിന്നു വിലക്ഷണനായി പുരുഷോത്തമനെ ശരിക്കും അറിയുന്നവൻ എല്ലാമറിഞ്ഞുകഴിഞ്ഞു. അവൻ ഏതു നിലയിലും എന്നെത്തന്നെ ഭജിച്ചുകൊണ്ടിരിക്കുന്നു.
15-19
അല്ലയോ അർജ്ജുന, അത്യന്തം ഗോപ്യമായ ഈ ശാസ്ത്രം ഞാൻ ഇതാ ഉപദേശിച്ചു. ഈ പൊരുളറിഞ്ഞവൻ അറിയേണ്ടതെല്ലാം അറിഞ്ഞു. ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു.
15-20
ഇങ്ങനെ പുരുഷോത്തമയോഗമെന്ന് പതിനഞ്ചാമദ്ധ്യായം കഴിഞ്ഞു.
പുരുഷോത്തമയോഗം
ശ്രീഭഗവാൻ പറഞ്ഞുഃ
മേലെ വേരും കീഴെ കൊമ്പുകളുമായി, നാശം ഇല്ലാത്ത സംസാരമാകുന്ന ഒരു അരയാലിനെപ്പറ്റി പണ്ഡിതന്മാർ പറയുന്നുണ്ട്. അതിന്റെ ഇലകൾ കർമ്മത്തെ ബോധിപ്പിക്കുന്ന വേദവാക്യങ്ങളാണ്. ഈ തത്ത്വമറിയുന്നവനാണ് വേദാർത്ഥത്തെ ഗ്രഹിച്ചിട്ടുള്ളവൻ.
15-1
സത്ത്വാദി ഗുണവികാരങ്ങളെക്കൊണ്ടു തടിച്ചവയും ശബ്ദാദി വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ കീഴും മേലുമുള്ള ലോകങ്ങളിലെല്ലാം പടർന്നുനിൽക്കുന്നു. കൂടാതെ അതിന്റെ വേരുകൾ മനുഷ്യശരീരത്തിൽ പിന്നെയും പിന്നെയും കർമ്മങ്ങൾക്കു കാരണങ്ങളായി വ്യാപിച്ചു കിടക്കുന്നു.
15-2
15-2
ഈ സംസാരവൃക്ഷത്തിന്റെ സ്വരൂപമോ ആരംഭമോ അവസാനമോ സ്ഥിതിയോ ഒന്നുംതന്നെ നമുക്കറിവാൻ വയ്യ. ഉറച്ചുകിടക്കുന്ന വേരുകളോടുകൂടിയ ഈ സംസാരമാകുന്ന വൃക്ഷത്തെ ദൃഢമായ അനാസക്തിയാകുന്ന (വൈരാഗ്യമാകുന്ന) വാളുകൊണ്ടു വെട്ടിമുറിച്ച് എവിടെ എത്തിയാൽ പുനരാവൃത്തിയില്ലയോ ആ പരമപദത്തെ തേടേണ്ടതാണ്. ആരിൽനിന്നാണ് ഈ സംസാരം പണ്ടേയ്ക്കു പണ്ടേ തുടർന്നുകൊണ്ടിരിക്കുന്നത് ആ ആദ്യനായ പരമപുരുഷനെ ഞാൻ ശരണം പ്രാപിക്കുന്നു.
51-3; 15-4
51-3; 15-4
അഭിമാനവും ദേഹാത്മബുദ്ധിയും സംഗവും വിട്ട് എന്നും അദ്ധ്യാത്മചിന്തകന്മാരായി മറ്റു വിഷയങ്ങളിലുള്ള ആശ ഉപേക്ഷിച്ച് അവയിൽ നിന്നുണ്ടാകുന്ന സുഖദുഃഖങ്ങളെ വിലവെയ്ക്കാത്ത ദേഹാദികളിൽ ആത്മബുദ്ധിയില്ലാത്ത, നിവൃത്തിരസികന്മാർ നാശരഹിതമായ ആ സ്ഥാനത്തെത്തുന്നു.
15-5
15-5
അതിനെ സൂര്യനും ചന്ദ്രനും തീയിനും പ്രകാശിപ്പിക്കാൻ സാധിക്കുകയില്ല. എത്തിച്ചേർന്നവർക്ക് പുനരാവൃത്തിയില്ലാത്തതാണ് എന്റെ ആ ഉത്കൃഷ്ടമായ സ്ഥാനം.
15-6
15-6
ഈ സംസാരത്തിൽ, ജീവൻ എന്റെതന്നെ സനാതനമായ ഭാഗം മാത്രമാണ്. അത് പ്രകൃതിയിലിരിക്കുന്ന് ഇന്ദ്രിയങ്ങളെയും മനസ്സിനെയും ആകർഷിക്കുന്നു.
15-7
15-7
ജീവൻ ഒരു ശരീരത്തെ പ്രാപിക്കുമ്പോഴും ശരീരത്തെ ഉപേക്ഷിക്കുമ്പോഴും, പൂവ് മുതലായവയിൽനിന്ന് കാറ്റ് ഗന്ധത്തെ സ്വീകരിക്കും പോലെ, ഈ ഇന്ദ്രിയങ്ങളെയെല്ലാം എടുത്തുകൊണ്ടുതന്നെ യാത്ര ചെയ്യുന്നു.
15-8
15-8
ജീവൻ ചെവി, കണ്ണ്, ത്വക്ക്, നാവ്, മൂക്ക്, മനസ്സ് എന്നിവയെ ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.
15-9
15-9
ശരീരത്തിൽനിന്നു വിട്ടുപോകുമ്പോഴും, ശരീരത്തിൽത്തന്നെ ഇരിക്കുമ്പോഴും, ശരീരത്തിലിരുന്ന് വിഷയങ്ങളെ അനുഭവിക്കുമ്പോഴും, മൂന്നു ഗുണങ്ങളോടു ചേർന്നിരിക്കുമ്പോഴും ഈ ജീവനെ കാണാൻ ദേഹാത്മബുദ്ധികളായ മൂഢന്മാർക്ക് തീരെ സാധിക്കുന്നില്ല. വിവേകജ്ഞാനമുള്ളവർ ആ ജീവനെ ദേഹവിലക്ഷണമായി കാണുന്നു.
15-10
15-10
15-11
ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന ആദിത്യനിലുള്ള തേജസ്സും ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റെ തേജസ്സുതന്നെയാകുന്നുവെന്നറിഞ്ഞാലും.
15-12
ഞാൻ ഭൂമിയിൽ പ്രവേശിച്ച് ഓജസ്സുകൊണ്ടു ഭൂതങ്ങളെയെല്ലാം ധരിക്കുന്നു. അതുപോലെ, ഞാൻ തന്നെ രസമൂർത്തിയായ ചന്ദ്രനായിട്ട്, നെല്ല്, ഗോതമ്പ് മുതലായവയെ പോഷിപ്പിക്കുന്നു.
15-13
ഞാൻ ജഠരാഗ്നിയായി പ്രാണിദേഹത്തെ ആശ്രയിച്ച് പ്രാണാപാനങ്ങളോടുകൂടി നാലുവിധം അന്നങ്ങളേയും ദഹിപ്പിക്കുന്നു.
15-14
ഞാൻ എല്ലാ പ്രാണികളുടേയും ആത്മാവായിട്ട് അവരുടെ ഹൃദയത്തിലിരിക്കുന്നു. എന്നിൽനിന്നാണ് അവർക്ക് ഓർമ്മയും അറിവും മറവിയുമെല്ലാം ഉണ്ടാകുന്നത്. എല്ലാ വേദങ്ങളെക്കൊണ്ടും അറിയേണ്ടവൻ ഞാൻ തന്നെയാണ്. വേദാന്തത്തിന്റെ കർത്താവും വേദാർത്ഥത്തിന്റെ ജ്ഞാതാവും ഞാൻ തന്നെയാകുന്നു.
15-15
ക്ഷരം, അക്ഷരം, എന്നിങ്ങനെ രണ്ടു പുരുഷന്മാർ ഈ ലോകത്തിലുണ്ട്. അതിൽ ക്ഷരപുരുഷനാണ് എല്ലാ ഭൂതങ്ങളും; അക്ഷരപുരുഷനെ ജീവനെന്നും പറയുന്നു.
5-16
മൂന്നുലോകങ്ങളിലും പ്രവേശിച്ച് അവയെ ഭരിക്കുന്ന അവ്യയനായ ഈശ്വരൻ ഈ ക്ഷരാക്ഷരങ്ങളിൽനിന്നു വേറെതന്നെയാണ്. അവൻ പുരുഷോത്തമനെന്നു പറയപ്പെടുന്നു.
5-17
ഭൂതങ്ങളെയെല്ലാം അതിക്രമിച്ചുനിൽക്കുന്നതുകൊണ്ടും ജീവന്മാരേക്കാൾ ഉത്തമനാകയാലും ഞാൻ ലോകത്തിലും വേദത്തിലും പുരുഷോത്തമനെന്നു പ്രസിദ്ധമാണ്.
15-18
അല്ലയോ അർജ്ജുന, മേല്പറഞ്ഞപ്രകാരം വിവേചനംചെയ്തു ക്ഷരാക്ഷരങ്ങളിൽനിന്നു വിലക്ഷണനായി പുരുഷോത്തമനെ ശരിക്കും അറിയുന്നവൻ എല്ലാമറിഞ്ഞുകഴിഞ്ഞു. അവൻ ഏതു നിലയിലും എന്നെത്തന്നെ ഭജിച്ചുകൊണ്ടിരിക്കുന്നു.
15-19
അല്ലയോ അർജ്ജുന, അത്യന്തം ഗോപ്യമായ ഈ ശാസ്ത്രം ഞാൻ ഇതാ ഉപദേശിച്ചു. ഈ പൊരുളറിഞ്ഞവൻ അറിയേണ്ടതെല്ലാം അറിഞ്ഞു. ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു.
15-20
ഇങ്ങനെ പുരുഷോത്തമയോഗമെന്ന് പതിനഞ്ചാമദ്ധ്യായം കഴിഞ്ഞു.
No comments:
Post a Comment