Wednesday, March 1, 2017

പതിനേഴാമദ്ധ്യായം



പതിനേഴാമദ്ധ്യായം

ശ്രദ്ധാത്രയവിഭാഗയോഗം

അര്‍ജ്ജുനന്‍ പറഞ്ഞു:
ഹേ ഭഗവന്‍, ശ്രുതിസ്മൃതികളില്‍ വിധിച്ചിട്ടുള്ളതറിയാതെ വെറും ആസ്തിക്യബുദ്ധിയോടുകൂടി ദേവാദികളെ ഉപാസിക്കുന്നവരുടെ നിലയെന്തായിരിക്കും, സാത്ത്വികമോ, രാജസമോ, താമസമോ?
17-1

ശ്രീഭഗവാന്‍ പറഞ്ഞുഃ
പ്രാണികളുടെ സ്വാഭാവികമായ ആ ശ്രദ്ധ സത്ത്വത്തിനേയും രജസ്സിനേയും തമസ്സിനേയും ആശ്രയിച്ച് മൂന്നു തരത്തിലാകുന്നു. അത് കേള്‍ക്കൂ..
17-2

സംസ്കാരങ്ങള്‍ക്കാശ്രയമായ അന്തഃക്കരണത്തിനനുസരിച്ചാണ് ജീവന്മാരുടെയെല്ലാം ശ്രദ്ധയിരിക്കുന്നത്. ജീവന്‍‌തന്നെ ആ ശ്രദ്ധയ്ക്കനുസരിച്ച് രൂപം പൂണ്ടവനാണ്. കാരണം, ഏതൊരു ജീവി ഏതു ശ്രദ്ധയോടുകൂടി ഇരിക്കുന്നുവോ ആ ജീവി അതിന്നനുസരിച്ചുതന്നെയിരിക്കുന്നു.

17-3

സാത്ത്വികന്മാര്‍ ദേവന്മാരേയും രാജസന്മാര്‍ യക്ഷരക്ഷസ്സുകളേയും താമസന്മാര്‍ പ്രേതങ്ങളേയും ഭൂതഗണങ്ങളേയും പൂജിക്കുന്നു.

17-4

No comments:

Post a Comment